ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. അഞ്ച് പുതുമുഖങ്ങളുമായി നേട്ടം പ്രതീക്ഷിച്ച് ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, ചേതന്‍ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് ഇന്നലെ ഏകദിന അരങ്ങേറ്റം കുറിച്ചത്.


മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മഴനിയമ പ്രകാരം മൂന്ന് വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് എല്ലാവരും പുറത്തായി.

227 റണ്‍സിന്റെ പുതുക്കിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 48 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയാണ് അവരുടെ ടോപ് സ്‌കോറര്‍.ഇന്ത്യയ്ക്കായി അരങ്ങറ്റ മത്സരം കളിച്ച രാഹുല്‍ ചാഹര്‍ 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ,

43.1 ഓവറിലാണ് 225 റണ്‍സിന് എല്ലാവരും പുറത്തായത്.ഒരു അര്‍ധ സെഞ്ചുറി പോലും പിറക്കാതെ പോയ ഇന്ത്യന്‍ ഇന്നിങ്‌സില്‍ 49 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ 46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.