സ്ത്രീ സുരക്ഷയ്ക്കായുള്ള കാതോർത്ത് ഓൺലൈൻ സേവനങ്ങളിൽ പരാതിക്കാരിയുടെ പ്രശ്‌നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ് വീണാ ജോർജ്

veena

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ‘കാതോർത്ത്’ ഓൺലൈൻ സേവനങ്ങളിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് ഓൺലൈനായി കൗൺസിലിംഗ്, നിയമ സഹായം, പൊലീസിന്റെ സേവനം തുടങ്ങിയ കാര്യങ്ങൾ ലഭ്യമാക്കാനായാണ് സർക്കാർ കാതോർത്ത് പോർട്ടൽ ആരംഭിച്ചത്.

കാതോർത്ത് പോർട്ടലിലേക്ക് വിളിച്ച കാസർകോട് സ്വദേശിനിയോടാണ് മന്ത്രി വീണാ ജോർജ് സംസാരിച്ചത്. യുവതിയുടെ പ്രശ്‌നങ്ങളെല്ലാം ക്ഷമയോടെ കേട്ട മന്ത്രി പ്രശ്‌ന പരിഹാരത്തിനായി വേണ്ട നടപടികൾ സ്വകരിക്കാൻ നിർദ്ദേശം നല#കുകയും ചെയ്തു. കൗൺസിലിംഗും നിയമ സഹായവുമാണ് യുവതി ആവശ്യപ്പെട്ടത്.

സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ പ്രശ്നങ്ങൾ തുറന്ന് പറയാൻ കാതോർത്ത് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു. കാതോർത്ത് ഓൺലൈൻ പോർട്ടലിലൂടെ ആരെങ്കിലും സേവനം ആവശ്യപ്പെട്ടാൽ എത്രയും വേഗം പൊലീസ് അവർക്കുള്ള സഹായം ലഭ്യമാക്കുന്നു. 48 മണിക്കൂറിനകം അവർക്ക് വേണ്ടി കൗൺസിലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അപ്പോയ്മെന്റ്, പോലീസിന് വേണ്ടിയുള്ള അപ്പോയ്മെന്റ് തുടങ്ങിയ എടുത്ത് നൽകുന്നു. അവശ്യ സമയത്ത് എല്ലാവരും ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്നും പ്പെടുത്തണമെന്നും വീണാ ജോർജ് പറഞ്ഞു.