ന്യൂഡൽഹി : ആന്റി ബയോട്ടിക്കുകളുടേയും, സൂപ്പർബഗുകളുടേയും അമിത ഉപയോഗം കൊറോണ രോഗിയുടെ ആരോഗ്യനില വഷളാക്കാൻ സാധ്യതയുണ്ടെന്ന് ഐസിഎംആർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇത്തരം മരുന്നുകളുടെ ഉപയോഗം മാരകമാണെന്ന് ഐസിഎംആർ പഠനം വ്യക്തമാക്കി. മുംബൈയിലെ സിയോൺ, ഹിന്ദുജ ഉൾപ്പെടെ 10 ആശുപത്രികളിലാണ് ഐസിഎംആർ പഠനം നടത്തിയത്. കൊറോണ രോഗം ബാധിച്ച പകുതിയിലധം ആളുകൾക്കും കൊറോണാനന്തര രോഗങ്ങൾ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കൊറോണ ബാധിച്ച് ഏറെകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മാത്രമേ ഇത്തരം ആന്റി ബയോട്ടിക്കുകൾ നൽകാറുള്ളു. അന്തരീക്ഷത്തിൽ നിന്നും, പ്രത്യേകിച്ച് ആശുപത്രിയിൽ നിന്നും, അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് രോഗമുണ്ടാകാനും ആന്റിബയോട്ടിക്കുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
ബാക്ടീരിയ, ഫംഗസ് അണുബാധയുമായി ബന്ധപ്പെട്ട രോഗങ്ങളാണ് മിക്ക കൊറോണ രോഗികൾക്കും പിടിപെടുന്നത്. കൊറോണ വൈറസ് പിടിപെടുന്ന രോഗികൾക്ക് സാധാരണ ആന്റിബയോട്ടിക്കുകളേക്കൊൾ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇതിലൂടെ മാത്രമേ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കു എന്ന് വിദഗ്ധർ പറയുന്നു.
ബാക്ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രോഗപ്രതിരോധ ശേഷി കാരണം ഇത് ശരീരത്തെ കൂടുതൽ ബാധിക്കാറില്ല. പക്ഷേ സ്റ്റിറോയ്ഡുകളുടേയും, ക്യാൻസറർ മരുന്നുകളുടേയും അമിത ഉപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. ഇത് മൂലമാണ് കൊറോണ രോഗികളുടെ നില വഷളാകുന്നതും കൊറോണാനന്തര രോഗം പെട്ടെന്ന് പിടിപെടുന്നതും എന്ന് വിദഗ്ധർ പറയുന്നു.

