നാരദാകൈക്കൂലി കേസ് : തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

കൊല്‍ക്കത്ത: നാരദാ കൈക്കൂലി കേസില്‍ പ്രതികളായ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ക്കും രണ്ട് മുന്‍ മന്ത്രിമാര്‍ക്കും വീട്ടുതടങ്കല്‍ ശിക്ഷ. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, മുന്‍ മന്ത്രിമാരായ മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ടത്. തിങ്കളാഴ്ചയാണ് ഇവര്‍ നാലുപേരെയും സിബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ധര്‍ണയിരുന്നിട്ടും ഇവരെ വിട്ടയച്ചില്ല. 2014 ല്‍ വ്യവസായികളായി വേഷംമാറി എത്തിയ നാരദ ന്യൂസ് പോര്‍ടല്‍ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു നാലുപേരെയും സിബിഐ അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് പ്രത്യേക കോടതി തൃണമൂല്‍ നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം കൊല്‍ക്കത്ത ഹൈക്കോടതി ജാമ്യ ഉത്തരവ് റദ്ദാക്കി. തുടര്‍ന്ന് നാല് നേതാക്കളെയും കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റി.