ജപ്പാനിൽ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി അധികൃതർ

ജക്കാർത്ത: ജപ്പാനിൽ ഭൂചലനം. തെക്കൻ ജപ്പാനിലെ ക്യൂഷി മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്.ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക്-കിഴക്ക് 25 കിലോമീറ്റർ ആഴത്തിലാണെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് ഷോപ്പിംഗ് മാളിലെ സാധനങ്ങളും കസേരകളും ഫാനുകളും മേശകളും താഴെ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുനാമി മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിലെ ജനങ്ങൾ ആശങ്കയിലാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 2 വലിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഇനിയും ഭൂചലനം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറണമെന്നും അധികൃതർ വ്യക്തമാക്കി. ജപ്പാനിലെ മിയാസാക്കിക്ക് സമീപമുള്ള തെക്കൻ ദ്വീപായ ക്യൂഷുവിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.