ഇടമലയാർ കനാൽ അഴിമതി: 44 പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

തൃശ്ശൂർ: ഇടമലയാർ ജലസേചന പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണ അഴിമതിയിൽ ശിക്ഷ വിധിച്ച് കോടതി. കേസിലെ 44 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. തൃശൂർ വിജിലൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മൂന്നുവർഷം തടവും രണ്ട് ലക്ഷം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ കരാറുകാരൻ വരെയുള്ളവർക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. രണ്ടുപതിറ്റാണ്ട് മുമ്പു നടന്ന അഴിമതിക്കേസിലാണ് ശിക്ഷാ വിധി ഉണ്ടായിരിക്കുന്നത്.

എട്ടുകിലോമീറ്റർ ദൂരമുണ്ടായിരുന്ന ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിൽ അഴിമതിയുണ്ടെന്ന വിജിലൻസ് വാദം അംഗീകരിച്ചാണ് വിജിലൻസ് ജഡ്ജി ജി. അനിൽ ശിക്ഷ വിധിച്ചത്. കനാൽ നിർമാണം നിശ്ചിത ദൂരത്തിൽ മുറിച്ച് കോൺട്രാക്ടർമാർക്ക് വീതം വച്ചു. ചാലക്കുടി സ്വദേശി പി എൽ ജേക്കബായിരുന്നു പരാതിക്കാരൻ.