ജപ്പാനിൽ പാലസ്തീൻ അനുകൂല പ്രതിഷേധം; ഇസ്രായേലിനെ ബഹിഷ്കരിക്കണമെന്ന് മുദ്രാവാക്യം

ടോക്കിയോ: ജപ്പാനിൽ പാലസ്തീൻ അനുകൂല പ്രതിഷേധം. തലസ്ഥാന നഗരമായ ടോക്കിയോയിലാണ് പാലസ്തീൻ അനുകൂല പ്രതിഷേധം നടന്നത്. വെടിനിർത്തൽ ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ട്രീറ്റിൽ ആയിരുന്നു പ്രതിഷേധം.

ഇസ്രായേലിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുള്ള ഈ പ്രതിഷേധത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഇസ്രായേലിനെ ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്തുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിൽ ഉയർന്നു. ഇസ്രയേൽ റാഫയിൽ നടത്തുന്ന വ്യോമക്രമണങ്ങളെ പ്രതിഷേധ റാലി ശക്തമായി അപലപിച്ചു. ടോക്കിയോയിലെ പ്രധാന ട്രാൻസ്പോർട്ടേഷൻ ഹബ്ബിന് സമീപത്താണ് ഈ പ്രതിഷേധ റാലി അവസാനിച്ചത്.

അതേസമയം ജപ്പാനിലെ പ്രധാന സർവകലാശാലകളിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധം നടന്നിരുന്നു. ടോക്കിയോ സർവകലാശാലയിലും മസീദ സർവ്വകലാശാലയിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ളതായിരുന്നു ഈ പ്രതിഷേധങ്ങൾ.

അതേസമയം നേരത്തെ അമേരിക്കയിലെയും യൂറോപ്പിലെയും വിവിധ സർവകലാശാലകളിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പേർ അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. ഇതിനിടെ റഫയിൽ നിന്ന് കൂടുതൽ പേരോട് ഒഴിയാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പും ഇസ്രായേൽ നൽകുന്നുണ്ട്.