തൃശൂർ: തൃശൂർ പൂരം വീഴ്ച്ചകളിൽ പ്രതികരണവുമായി നടനും ബിജെപി നേതാവും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നുവെന്നും അതിന് പിന്നിൽ പ്ലാനും ഗൂഡാലോചനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൂരം വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടത്തേണ്ടി വന്നതിലും, പൂരം സമാപന ചടങ്ങുകൾ അലങ്കോലമായതിലും പൊലീസിന്റെ നടപടികളിലുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വെടിക്കെട്ട് തടസ്സപ്പെട്ടപ്പോൾ തന്നെ വിളിച്ചു വരുത്തിയതാണ്. 2 മണിക്ക് വിളിച്ചു. 2.10ന് പുറപ്പെട്ടു. തന്നെ ബ്ലോക്ക് ചെയ്തിട്ടതിനാൽ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് തന്നെ വിളിച്ചത്. കൂടുതൽ തല്ലുകൊള്ളാതിരിക്കാൻ നിർത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത്. കമ്മീഷണർ തനിക്ക് ലഭിച്ച നിർദ്ദശമാണ് പാലിച്ചത്. ചുമ്മാ അടുക്കള വർത്താനം പറയരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

