തിരുവനന്തപുരം: മുൻ എംഎൽഎ പിസി ജോർജും ജനപക്ഷം പാർട്ടിയും ബിജെപിയിലേക്ക് എന്ന് റിപ്പോർട്ട്. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താനാണ് പിസി ജോർജിന്റെ തീരുമാനം. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ടാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി പിസി ജോർജ് നടത്തുന്നത്. ഇന്ന് ഡൽഹിയിൽ വച്ചായിരിക്കും ചർച്ച നടക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റിൽ ആയിരിക്കും പിസി ജോർജ് മത്സരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പി സി ജോർജും ജനപക്ഷം പാർട്ടിയും സ്വീകരിച്ചിരുന്നത് ബിജെപി അനുകൂല നിലപാടുകൾ ആയിരുന്നു. മെമ്പർഷിപ്പ് എടുത്ത് ബിജെപിയുടെ ഭാഗമാകാനുള്ള ഔദ്യോഗിക തീരുമാനമാണ് ജനപക്ഷം സ്വീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പാർട്ടി ഒറ്റക്കെട്ടായി ആണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
1980, 1982, 1996, 2016 തുടങ്ങിയ വർഷങ്ങളിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയ വ്യക്തിയാണ് പിസി ജോർജ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പിസി ജോർജ് പരാജയപ്പെടുകയായിരുന്നു.

