വിരാട് കോലിയുടെ റെസ്റ്റോറന്‍റിന് എതിരെ ആരോപണവുമായി തമിഴ്നാട് സ്വദേശി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്റ്റോറന്‍റിന് എതിരെ ആരോപണവുമായി തമിഴ്നാട് സ്വദേശി. യുവാവിന് മുണ്ടുടുത്തതിനാല്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റില്‍ പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. പ്രമുഖ ദേശീയ മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്തു.സോഷ്യൽ മീഡിയയിൽ മുണ്ടുടത്തിനാല്‍ പ്രവേശനം നിഷേധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാകുകയായിരുന്നു. പ്രവേശനം നിഷേധിച്ചത് ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് എന്ന് യുവാവ് പറയുന്നു.

ആരോപണം വന്നിരിക്കുന്നത് ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ്. റസ്റ്റോറന്‍റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ യുവാവിനെ തടയുന്നത് സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെച്ച വിഡിയോയില്‍ കാണാം. 10 ലക്ഷത്തോളം പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോ കണ്ടുകഴിഞ്ഞു. യുവാവ് ധരിച്ചിരിക്കുന്നത് വെള്ള ഷര്‍ട്ടും മുണ്ടുമാണ് .