കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഇനി മുതൽ തൻ്റെ സിനിമകൾ നൽകില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഡോ. ബിജു. കേരളീയത്തിൻ്റെ ഭാഗമായി പ്രദർശിപ്പിക്കുന്നതിന് തിരഞ്ഞെടുത്ത ‘വീട്ടിലേക്കുള്ള വഴി’ എന്ന തൻറെ ചിത്രം അദ്ദേഹം പിൻവലിച്ചു. തുടർച്ചയായി ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്ന് നേരിടുന്ന അവഗണനയാണ് തന്നെ അതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക് പേജ് വഴി ആണ് പ്രതിഷേധം വ്യക്തമാക്കിയത്. ഇനി മുതൽ മികച്ച സംവിധായകനും തിരക്കഥയ്ക്കുമുള്ള അവാർഡ് പരിഗണിക്കുന്നതിന് താൻ സിനിമ അയക്കില്ലാ എന്നും മറ്റു മേഖലകളിലെ അവാർഡുകൾക്ക് മാത്രമാകും തന്റെ സിനിമ എൻട്രി പോകുക എന്നും പറഞ്ഞു.
സാങ്കേതിക പ്രവർത്തകരുടെ അവസരം നിഷേധിക്കപെടാതിരിക്കാൻ വേണ്ടിയാണ് അത്തരം ഒരു തീരുമാനം. പ്രതിഷേധത്തിന് കാരണമായത് ഡോ. ബിജുവിന്റെ “അദൃശ്യ ജാലകങ്ങൾ” എന്ന സിനിമ, ഐഎഫ്എഫ്കെ യിൽ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് പോലും തിരഞ്ഞെടുക്കാത്തതിനാലാണ്.’വീട്ടിലേക്കുള്ള വഴി’ എന്ന ചിത്രം കേരളീയം ചലച്ചിത്ര മേളയിൽ ക്ലാസിക് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിലേക്കായിരുന്നു. പ്രദര്ശിപ്പിക്കണ്ട എന്ന തീരുമാനം ചലച്ചിത്ര അക്കാഡമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട് സംവിധായകൻ.

