ഏഷ്യ കപ്പ് ഫൈനലിൽ വിജയശ്രീലാളിതരായി ടീം ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകർത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ 51 എന്ന വിജയലക്ഷ്യം മറികടന്നു. ഇഷാന് കിഷന് (23), ശുഭ്മാന്‍ ഗില്‍ (27) എന്നിവർ ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചു.
2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റൺസ് ആവുമ്പോഴേക്കും ഇന്ത്യക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ മുന്നിൽ ശ്രീലങ്ക വീണുപോവുകയായിരുന്നു. 21 റണ്‍സ് ആവുമ്പോഴേക്കും ആറു വിക്കറ്റാണ് സിറാജ് നേടിയത്. ഇന്നിങ്സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ ജസ്പ്രീത് ബുംറ പുറത്താക്കി. ശേഷം വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്‍നേടാന്‍ ലങ്കന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. സിറാജിന്റെ പന്തുകൾക്ക് മുന്നിൽ ശ്രീലങ്ക അടിപതറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സധീര സമരവിക്രമ, ചരിത് അസലങ്ക, ക്യാപ്റ്റന്‍ ദസുന്‍ ശനക എന്നിവർക്ക് ഒരു റൺസ് പോലും നേടാൻ സാധിച്ചില്ല.

