ഉമ്മൻചാണ്ടി ഡയറിയിൽ എല്ലാം എഴുതിയിരുന്നു:ചികിത്സ വിവാദത്തിൽ ചാണ്ടി ഉമ്മൻ

ഉമ്മൻ‌ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ചാണ്ടി ഉമ്മൻ. പിതാവിനെ താൻ ദൈവ തുല്യനായിട്ടാണ് കാണുന്നത് എന്നും ആരോഗ്യസ്ഥിതിയെയും രോഗ ചികിൽസയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും അതിൽ താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒക്ടോബറിലാണ് ഡയറി എഴുതിയത് എന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ,ഇതെല്ലാം ജനങ്ങൾ അറിയട്ടെയെന്നും കൂട്ടിച്ചേർത്തു. 20 വർഷക്കാലമായി കുടുംബത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായി അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അടക്കത്തിനുശേഷം യഥാർച്ഛികമായാണ് ഞാൻ ഡയറി കാണുന്നത്. ഇതൊന്നും പറയണം എന്ന് കരുതിയതല്ല. പക്ഷേ ഇങ്ങനെ വ്യാജക്കഥകൾ, അദ്ദേഹം മുൻകൂട്ടി കാര്യങ്ങൾ കണ്ട ആളായത് കൊണ്ടാണ് ഒക്ടോബറിൽ എഴുതി വെച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ചും നടന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. ഇങ്ങനെ വ്യാജമായി പ്രചരിപ്പിക്കുന്ന ശൈലി, ഇങ്ങനെ അദ്ദേഹത്തെ വേട്ടയാടി, നിങ്ങൾക്കറിയാമോ 9 വർഷം വേട്ടയാടി. അതുപോലെ വീണ്ടും വേട്ടയാടൽ നടക്കും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഒക്ടോബർ ആറിന് അദ്ദേഹം ആരോ​ഗ്യ സ്ഥിതിയെക്കുറിച്ചും നടന്ന കാര്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായി അദ്ദേഹത്തിന്റെ ഡയറിയിൽ എഴുതി വെച്ചത്. ഞാൻ അബദ്ധവശാൽ കണ്ടതാണ്.ശരിക്കും പറഞ്ഞാൽ ഒരു പത്രക്കാരൻ വന്ന് എന്നെക്കാണിക്കുമ്പോളാണ് ഞാനിത് കാണുന്നത്. അതിൽ ഒരു കുറിപ്പ് പിറ്റേന്ന് പത്രത്തിൽ വന്നതുമാണ്. എനിക്ക് ഒരു വിഷമവുമില്ല. 20 വർഷമായിട്ട് ഞങ്ങളെ വേട്ടയാടികൊണ്ടിരിക്കുകയാണ് എന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിൽ ഇന്ന് വോട്ടിംഗ് പുരോഗമിക്കുകയാണ് ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.