ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് പങ്കെടുക്കാൻ സാധ്യതയില്ല. പകരം ചൈനീസ് പ്രധാനമന്ത്രിയെത്തുമെന്നാണ് സൂചന. ഇന്ത്യയും ചൈനയുമായുള്ള നിലവിലെ അതിർത്തി പ്രശ്നമാണ് ഈ തീരുമാനങ്ങളുടെ പിന്നിലെന്നാണ് റിപ്പോർട്ട്.
ഉച്ചകോടിക്ക് എത്തുന്ന ഷീ ജിൻ പിങ്ങിനെതിരെ ടിബറ്റൻ ജനത പ്രതിഷേധമഴിച്ചുവിടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.പ്രതിഷേധക്കാരെ നേരിടാൻ വൻ സുരക്ഷാസന്നാഹമാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാടിമർ പുടിൻ ജി 20 ഉച്ചകോടിയ്ക്ക് എത്തില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.

