ഇന്ത്യയ്ക്ക് വീണ്ടും പരാജയം; ട്വന്റി -20 യിൽ രണ്ട് വിക്കറ്റ് ജയം ഉറപ്പിച്ച് വെസ്റ്റ് ഇൻഡീസ്

പ്രൊവിഡൻസ് : ട്വന്റി -20 യുടെ രണ്ടാമത്തെ കളിയിൽ ഇന്ത്യയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്. ഇന്ത്യ 153 റൺസിൽ വിജയത്തിനടുത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി 2 വിക്കറ്റിലൂടെയുള്ള വിൻഡീസിന്റെ വിജയം. ട്വന്റി -20 യുടെ മൂന്നാമത്തെ മത്സരം പ്രൊവിഡൻസിൽ ഓഗസ്റ്റ് 8 ന് നടക്കും. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിലൂടെ 7 വിക്കറ്റ് നഷ്ടത്തിലാണ് 152 റൺസെടുത്തത്. മികച്ച പ്രകടനം ആദ്യം മുതൽ കാഴ്ച്ച വയ്ക്കാൻ കഴിയാത്ത ഇന്ത്യയ്ക്ക് മൂന്നാം ഓവറിൽ തന്നെ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. ഷിംറോൺ ഹെറ്റ് മിയർ അൽസരി ജോസെഫിന്റെ പന്തിൽ ക്യാച്ച് എടുത്താണ് ശുഭ്മാനെ പുറത്താക്കിയത്. ഒരു റൺ സ്വന്തമാക്കിയ സൂര്യകുമാർ യാദവും 27 റൺസെടുത്ത ഇഷാൻ കിഷനും ക്രീസിൽ തുടരാത്തത് വൻതിരിച്ചടിയായി.

തിലക് വർമയ്ക്ക് അർധ സെഞ്ച്വറി ലഭിച്ചെങ്കിലും 51 റൺസെടുത്തു പുറത്താകേണ്ടി വന്നു. അകീൽ ഹുസൈനിന്റെ പന്തിൽ ബൗണ്ടറിക്ക് വേണ്ടി ക്രീസ് വിട്ടിറങ്ങിയതോടെ സഞ്ജു സാംസണിനെ വിൻഡീസ് കീപ്പർ സ്റ്റംപ്പ് ചെയ്തു. അവസാനത്തെ രണ്ട് ഓവറിൽ വിൻഡീസിന് ജയിക്കാൻ 12 റൺസായിരുന്നു വേണ്ടത്. അടുത്ത നിമിഷം മുകേഷ് കുമാർ എറിഞ്ഞ പത്തൊൻപതാമത്തെ ഓവറിൽ ഒരു ഫോറും ഒരു സിക്‌സും ഉൾപ്പെടെ 14 റൺസെടുത്ത് വിൻഡീസ് കളി അവസാനിപ്പിക്കുകയായിരുന്നു. അകീൽ ഹുസൈനും അൽസാരി ജോസഫും പുറത്താകാതെ നിന്നതോടെയാണ് 2-0 ന് വിൻഡീസ് വിജയം ഉറപ്പിച്ചത്.