സെഞ്ച്വറിയുമായി കോഹ്‌ലിയും അർദ്ധസെഞ്ച്വറിയുമായി ജഡേജയും ; മികച്ച പ്രകടനം കാഴ്ച്ച വച്ച് ഇന്ത്യ

പോർട്ട് ഓഫ് സ്പെയിൻ : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാമത്തെ ക്രിക്കറ്റ് ദിനത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച് വിരാട് കോഹ്ലി. രാജ്യാന്തര ക്രിക്കറ്റിൽ കോഹ്‌ലിയുടെ അഞ്ഞൂറാമത്തെ മത്സരത്തിലാണ് സെഞ്ച്വറി ലഭിച്ചതെങ്കിലും ഇന്ത്യൻ നായകന് 121 റൺസ് എടുത്ത് പുറത്താകേണ്ടി വന്നു. പോർട്ട് ഓഫ് സ്‌പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിവസത്തെ ആദ്യ മത്സരത്തിൽ 180 പന്തിൽ 10 ഫോറുകൾ എന്ന നിലയിലാണ് കോഹ്ലി നേട്ടം കൈവരിച്ചത്.രണ്ടാം ദിനത്തിൽ ഉച്ചയ്ക്ക് മത്സരം തീരുമ്പോൾ ഒന്നാം ഇന്നിങ്സിൽ 108 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലൂടെ 373 റൺസ് എന്ന നിലയിലാണ് ഇന്ത്യൻ ടീം.

രവിചന്ദ്രൻ അശ്വിൻ 6 റൺസോടെയും ഇഷാൻ 18 റൺസോടെയും ക്രീസിലാണെങ്കിലും ഏഴാം വിക്കറ്റിൽ ഇരുവരും 13 റൺസ് കൂട്ടി ചേർത്തിട്ടുണ്ട്. മത്സരത്തിന്റെ ഒന്നാം ദിനത്തിൽ 87 റൺസോടെ കോഹ്‌ലിയും 36 റൺസോടെ ജഡേജയും ക്രീസിലുണ്ടായിരുന്നു. ക്രീസിലെ രണ്ട് കളിക്കാരുടെയും മികച്ച പ്രകടനം ഇരുവരും സെഞ്ച്വറിയും അർധ സെഞ്ച്വറിയും പൂർത്തിയാക്കാൻ സഹായകമായി.19 ഓവറിൽ 86 റൺസ് വഴങ്ങിയാണ് വെസ്റ്റ് ഇൻഡീസിന് വേണ്ടി കെമാർ റോച്ച് രണ്ട് വിക്കറ്റ് എടുത്തത്. ജോമൽ വാറികൻ, ഷാനൻ ഗബ്രിയേൽ, ജെയ്‌സൺ ഹോൾഡർ, എന്നിവർ വിക്കറ്റ് വീഴ്ത്തിയതോടെയാണ് കോഹ്ലി റൺ ഔട്ടായത്.