ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണം; കേന്ദ്ര നിയമ കമ്മീഷന്റെ ശുപാര്‍ശ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന ശുപാര്‍ശയുമായി കേന്ദ്ര നിയമ കമ്മീഷന്‍. തടവ് ശിക്ഷയുടെ കാലാവധി വര്‍ധിപ്പിക്കണമെന്നും കര്‍ശന വ്യവസ്ഥകളോടെയേ നിയമം നടപ്പാക്കാവൂ എന്നും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

അതേസമയം, നിലവിലുള്ള കേസുകളിലെ നടപടികളും നിര്‍ത്തിവെയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നിയമം നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യം പുന:പരിശോധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ചില മാറ്റങ്ങളോടെ നിയമം നിലനിര്‍ത്തണമെന്നാണ് 22 ആം നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

‘ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമാക്കണം. പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്തണം. പിഴ ശിക്ഷയും വേണം. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടൂള്ളൂ. നിയമം നടപ്പാക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം വേണം. മറ്റു രാജ്യങ്ങള്‍ നിയമം റദ്ദാക്കിയത് കൊണ്ട് ഇന്ത്യയില്‍ നിയമം റദ്ദാക്കണമെന്ന് പറയുന്നത് നിലവിലുള്ള യഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതാണ്’- കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.