ഐസിസിയുടെ പുതിയ സാമ്പത്തിക ക്രമീകരണം; എതിർപ്പ് പരസ്യമാക്കി പാകിസ്ഥാൻ

ലഹോർ: ഐസിസിയുടെ പുതിയ സാമ്പത്തിക ക്രമീകരണത്തിലുള്ള എതിർപ്പ് വ്യക്തമാക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്ത്. വരുമാനം പങ്കിടുമ്പോൾ ബിസിസിഐക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്നതിലാണ് പാകിസ്ഥാൻ എതിർപ്പ് പരസ്യമാക്കിയത്.

ക്രിക്കറ്റിലെ പ്രകടനത്തിനൊപ്പം ബോർഡുകളുടെ പരസ്യ വരുമാനവും ഐസിസി പരിഗണിക്കും. നടപടിയിൽ സുതാര്യത വേണമെന്ന ആവശ്യമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി ഉന്നയിച്ചത്.

ഇത്തവണ സംപ്രേഷണവകാശം വിറ്റത് അഞ്ച് മേഖലകളെ വ്യത്യസ്തമായി തിരിച്ചാണ്. 3 ബില്യൺ ഡോളറിനാണ് ഡിസ്നി ഹോട് സ്റ്റാർ അടുത്ത നാലു വർഷത്തേക്ക് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സംപ്രേഷണവകാശം നേടിയത്. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ സംപ്രേഷണവകാശവും സ്റ്റാർ സ്പോർട്സ് ആണ് സ്വന്തമാക്കിയത്. ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമന്റുകളുടെ സംപ്രേഷണാവകാശം വിൽക്കുന്നതിലൂടെയാണ് ഐസിസി പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. 3.2 ബില്യൺ ഡോളറിനായിരുന്നു അടുത്ത നാലു വർഷത്തേക്കുള്ള ഐസിസി ടൂർണമെന്റുകളുടെ സംപ്രേഷണവകാശം വിറ്റുപോയത്.