ടിപ്പുവിന്റെ യഥാര്‍ത്ഥ കഥ സിനിമയാകുന്നു

ടിപ്പുവിന്റെ യഥാര്‍ത്ഥ കഥ സിനിമയാകുന്നു. ടിപ്പു മതഭ്രാന്തനായ സുല്‍ത്താന്റെ കഥ എന്നാണ് ടൈറ്റില്‍. സിനിമയില്‍ ബ്രിട്ടീഷുകാരോട് ധീരമായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയായാണ് ടിപ്പുവിനെ ചിത്രീകരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ രജത് സേത്തിയുടെ ഗവേഷണത്തിന് ശേഷമാണ് ടിപ്പുവിന്റെ യഥാര്‍ത്ഥ കഥ ചിത്രമാകുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ പോലും ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ്.

‘ടിപ്പു സുല്‍ത്താന്റെ യാഥാര്‍ത്ഥ്യം അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി. എന്റെ സിനിമകള്‍ സത്യത്തിനുവേണ്ടി നിലകൊള്ളുന്നതാണ്. ടിപ്പു സുല്‍ത്താന്‍ ഒരു സ്വേച്ഛാധിപതിയാണ് ഇത് ജനങ്ങള്‍ക്ക് അറിയാം. സത്യം പറഞ്ഞാല്‍ സുല്‍ത്താന്‍ എന്ന് വിളിക്കപ്പെടാന്‍ പോലും ടിപ്പു അര്‍ഹനല്ല, ഭാവിതലമുറയ്ക്കുവേണ്ടി ടിപ്പുവിന്റെ ഇരുണ്ട വശം തുറന്നുകാട്ടാന്‍ താന്‍ ആഗ്രഹിക്കുന്നു. സംവിധായകന്‍ പവന്‍ ശര്‍മ്മ പറഞ്ഞു. ‘ടിപ്പുവിനെ കുറിച്ച് സ്‌കൂളില്‍ പഠിപ്പിക്കുന്നത് തീര്‍ത്തും തെറ്റായ വിവരങ്ങളാണ്. മതഭ്രാന്തനായ ഒരു രാജാവാണ് ടിപ്പു. യാഥാര്‍ത്ഥ്യം അറിയുന്നതില്‍ ഞാന്‍ ഞെട്ടിപ്പോയി. ടിപ്പു മറ്റു മതസ്ഥരെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയും ക്ഷേത്രങ്ങളും പള്ളികളും നശിപ്പിക്കുകയും ചെയ്തു. ടിപ്പുവിന്റെ ഇസ്ലാമിക മതഭ്രാന്ത് പിതാവ് ഹൈദരാലിയുടേതിനെക്കാള്‍ വളരെ ഭീകരമായിരുന്നു.

ചരിത്രം പലരുടെയും സ്വേച്ഛാധിപത്യത്തെ അവഗണിച്ചെന്ന് രജത് സേത്തി പറഞ്ഞു. ടിപ്പു അത്തരത്തിലുള്ള ഒരു ചരിത്രപുരുഷനാണ്, അദ്ദേഹത്തിന്റെ ക്രൂരതകള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍ ഭംഗിയായി മറച്ചുവെച്ചു. ചരിത്രം മാത്രമല്ല, സിനിമകള്‍, തിയേറ്ററുകള്‍ മുതലായവ ടിപ്പുവിന്റെ യാഥാര്‍ത്ഥ്യത്തെ അവഗണിച്ചു. ടിപ്പുവിന്റെ വിവരണങ്ങളില്‍ ഒരു തിരുത്തല്‍ ആരംഭിക്കാനുള്ള എളിയ ശ്രമമാണ് ഈ സിനിമ’യെന്നും അദ്ദേഹം പറഞ്ഞു.