നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ നിർമ്മിച്ച കേസിൽ മുഖ്യപ്രതി ആന്ധ്രാപ്രദേശിൽ പിടിയിൽ

നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ നിർമ്മിച്ച കേസിൽ മുഖ്യപ്രതി ആന്ധ്രാപ്രദേശിൽ പിടിയിൽ. പ്രതിയെ ഡൽഹി പൊലീസാണ് പിടികൂടിയത്. രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് കഴിഞ്ഞവർഷം നവംബറിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. മോർഫ് ചെയ്ത് രശ്മിക മന്ദാനയുടേതെന്ന പേരിൽ ബ്രിട്ടീഷ് ഇൻഡ്യൻ ഇൻഫ്‌ളുവൻസറായ സാറ പട്ടേലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

നിരവധി പേരാണ് രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആശങ്ക ഉന്നയിച്ച് രം​ഗത്തെത്തിയത്. വ്യാജ അക്കൗണ്ട് വഴിയാണ് ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച ശേഷം അത് പ്രചരിപ്പിച്ചത്. പൊലീസ്, സംഭവത്തിൽ വ്യക്തിയുടെ പ്രശസ്തി അപകീർത്തിപ്പെടുത്തുന്നതും കളങ്കപ്പെടുത്തുന്നതിലും ഐപിസി 465, 469 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 66 സി , 66 ഇ എന്നീ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.