എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ ദുരന്തസ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദ്: സർദാർ വല്ലഭഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ ദുരന്തസ്ഥലം സന്ദർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാന അപകടത്തെ തുടർന്ന്, എയർ ഇന്ത്യ സി.ഇ.ഒയും വിവിധ അന്വേഷണ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിയും സന്ദർശിച്ചു.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് take-off സമയത്ത് തകരെപോയത്. ഇന്നലെ ഉച്ചയ്ക്ക് 1:38നാണ് അപകടം സംഭവിച്ചത്. 23-ാം നമ്പർ റൺവേയിലൂടെയാണ് എഐ-171 വിമാനം പറന്നുയർന്നത്. take-off കഴിഞ്ഞ് 625 അടി ഉയരത്തിലെത്തിയപ്പോഴാണ് എയർ ട്രാഫിക് കൺട്രോളിന് അപകടസൂചന ലഭിച്ചത്. അതിനുശേഷം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുറച്ച് നേരത്തിനകം വിമാനം തകർന്നു വീഴുകയായിരുന്നു.

വിമാനം തകർന്നുവീണത് സമീപത്തുള്ള ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ്. അപകടത്തിൽ 294 പേരാണ് മരിച്ചത് . അതിൽ 242 പേർ വിമാനത്തിൽ സഞ്ചരിച്ച കാബിൻ ക്രൂ അംഗങ്ങളും യാത്രക്കാരുമാണ്. ശേഷിക്കുന്നവർ അപകടസമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും സമീപവാസികളുമാണ്.

അപകടം സംഭവിച്ച ശേഷം ഒൻപത് മണിക്കൂറിനകം വിമാനം തകർന്നിടത്തിൽ നിന്നുള്ള ബ്ലാക്ക് ബോക്സ് കണ്ടെത്തി. പിറകുവശം കത്താതെ നിലനിന്നത് ബ്ലാക്ക് ബോക്സ് വേഗത്തിൽ കണ്ടെത്താൻ സഹായകമായി. പൈലറ്റുമാരുടെ അവസാന സംഭാഷണം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിന് സാങ്കേതിക തകരാറ് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടും.