National (Page 22)

മുംബൈ: പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും അഭിഷേക് ബച്ചന് മാസം ലഭിക്കുന്നത് 18 ലക്ഷം രൂപ. എന്നാൽ പലിശയിനത്തിനല്ല ഇത്രയധികം തുക ബാങ്കിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ബച്ചൻ കുടുംബത്തിന്റെ മുംബൈയിലെ ഔദ്യോഗിക വസതിയായ ജൽസയ്ക്ക് അടുത്തുള്ള ആഡംബര ഭവനങ്ങളായ അമ്മു, വാറ്റ്‌സ് എന്നിവയുടെ താഴത്തെ നില സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അദ്ദേഹം പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഈ പാട്ടക്കരാർ 15 വർഷത്തേക്ക് നീളുന്നതാണ്. ഇത് വലിയൊരു വാടക അഭിഷേകിന് ലഭിക്കാൻ ഇടയാക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

സാപ്കീ.കോം റിപ്പോർട്ട് പ്രകാരം അഭിഷേകും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള 15 വർഷത്തെ പാട്ടക്കരാർ സംബന്ധിച്ച വിശദാംശങ്ങൾ രേഖകൾ പുറത്തുവന്നിട്ടുണ്ട്. അഭിഷേക് ബച്ചൻ നിലവിൽ 18.9 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് പ്രതിമാസ വാടകയായി നേടുന്നത്. അഞ്ച് വർഷത്തിന് ശേഷം പ്രതിമാസ വാടക 23.6 ലക്ഷം രൂപയായും പത്ത് വർഷത്തിന് ശേഷം 29.5 ലക്ഷം രൂപയായും വർധിപ്പിക്കാനുള്ള വ്യവസ്ഥകൾ പാട്ട കരാറിൽ ഉൾപ്പെടുന്നു.

സിനിമ മേഖലയിലേക്ക് ചുവടുവെച്ച് താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും മകൾ ദിയ. എന്നാൽ, അച്ഛനെയും അമ്മയെയും പോലെ അഭിനയത്തിലല്ല ദിയ തന്റെ കഴിവ് തെളിയിച്ചത്. ലീഡിങ് ലൈറ്റ്’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുകയാണ് ദിയ.

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ബെസ്റ്റ് സ്റ്റുഡന്റ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരവും ദിയ കരസ്ഥമാക്കി. എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയ്ക്ക് പിന്നിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അർത്ഥവത്തായി സംസാരിക്കുന്ന ഈ ഡോക്യുമെന്ററി നിർമിച്ചതിൽ നിന്നെ കുറിച്ചോർത്ത് താൻ അഭിമാനിക്കുന്നുവെന്ന് ജ്യോതിക പറഞ്ഞു.

നിന്റെ അച്ഛനാതിൽ താൻ അഭിമാനിക്കുന്നുവെന്നും ഈ പാത നിന്നെ അടുത്തതായി എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാൻ താൻ കാത്തിരിക്കുന്നുവെന്ന് സൂര്യ സോഷ്യൽമീഡിയയിൽ കുറിച്ചു. മുംബൈയിലെ അസെൻഡ് ഇന്റർനാഷണൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദിയ.

നടി സാമന്തയമായുള്ള തന്റെ വിവാഹമോചനത്തിന് പിന്നിൽ മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ബി.ആർ എസ് നേതാവുമായ കെ.ടി രാമറാവുവിന് പങ്കുണ്ടെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തിൽ പ്രതികരണവുമായി നടൻ നാഗചൈതന്യ. മന്ത്രിയുടെ പരാമർശങ്ങൾ അപഹാസ്യമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ തലക്കെട്ടുകൾക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണ്. തങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങൾ കാരണം പക്വതയുള്ള രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ ബഹുമാനത്തോടെയും സമാധാനത്തോടെയും എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ അറിയിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിവാഹമോചനം വളരേയധികം വേദന നിറഞ്ഞ തീരുമാനമായിരുന്നു. എന്റെ കുടുംബത്തോടും മുൻ ഭാര്യയോടുമുള്ള ബഹുമാനം മൂലമാണ് ഇതുവരെ ഒന്നും മിണ്ടാതിരുന്നത്. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതംകൊണ്ട് എതിരാളികളെ വിമർശിക്കരുതെന്നും നാഗചൈതന്യ കൂട്ടിച്ചേർത്തു.

വിവാദത്തിൽ സാമന്തയും പ്രതികരണം നടത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയേക്കുറിച്ച് ഉത്തരവാദിത്വബോധവും ബഹുമാനവും പുലർത്തണമെന്ന് സുരേഖയോട് അഭ്യർത്ഥിക്കുന്നതായി സാമന്ത പറഞ്ഞു. വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാർദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി തന്റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്ട്രീയമില്ലാതെയാണ് താൻ എക്കാലവും നിലകൊണ്ടിട്ടുള്ളത്, ഇനിയും അങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നതെന്നും സാമന്ത അറിയിച്ചു.

പ്രേക്ഷകരുടെ പ്രിയതാരമാണ് അരവിന്ദ് സാമി. തന്റെ ജീവിതത്തിൽ ആരോഗ്യപ്രശ്‌നത്തിലൂടെ കടന്നുപോയ കാലത്തേക്കുറിച്ച് അരവിന്ദ് സാമി പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായതിനേക്കുറിച്ചും സ്വന്തം കാര്യങ്ങൾ നിർവഹിക്കാനായി ബുദ്ധിമുട്ടിയതിനേക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

തനിക്ക് നട്ടെല്ലിന് ഒരു പരിക്ക് പറ്റിയിരുന്നു. തുടർന്ന് വർഷങ്ങളോളം കിടപ്പിലായിരുന്നു. കാലുകൾ പാതി തളർന്ന അവസ്ഥയിലായിൽ വളരെയധികം ദുരിതം നേരിട്ടു. കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് കഠിനമായ വേദന സഹിച്ചുകൊണ്ടായിരുന്നു. കുളിക്കാനായി നിൽക്കുക എന്നതുപോലും ഓർക്കാനാവില്ല. കുളിക്കുന്നതിനിടെ രണ്ട് മൂന്ന് വട്ടം ഇരുന്ന് വിശ്രമിച്ചാണ് കുളി പൂർത്തിയാക്കിയിരുന്നത്. കൈകാലുകൾക്ക് ചലനശേഷി നഷ്ടമാവുമ്പോൾ ആ അവസ്ഥ നിങ്ങൾക്ക് വേറിട്ട കാഴ്ച്ചപാടുകളാണ് നൽകുക. ഓടാനും ചാടാനും കഴിയുന്നത് വലിയൊരു കാര്യമായി നമുക്ക് തോന്നുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിമൂന്ന് വർഷത്തോളം താൻ സിനിമ മേഖലയിൽ നിന്ന് വിട്ടുനിന്നു. ഒരു തിരിച്ചുവരവിന് ആഗ്രഹിച്ചതുമില്ല. മണിരത്നം സാറാണ് വീണ്ടും ഒരവസരം നൽകിയത്. അലൈയ്പായുതേ, കടൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം നിരവധി കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. നിങ്ങൾക്ക് ഇത് ചെയ്യാൻ പറ്റില്ലെന്ന് ആളുകൾ പറയുമ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്ത് കാണിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

നടി റാണി മുഖർജി വീഴാതിരിക്കാൻ സാരിയുടെ മുന്താണി കൈയിൽപിടിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. റാണി മുഖർജി സാരിയിൽ ചവിട്ടി വീഴാതെ അവരെ സംരക്ഷിക്കുകയായിരുന്നു ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അബുദാബിയിൽ ഐഫ പുരസ്‌കാരച്ചടങ്ങിന്റെ വേദിയിലായിരുന്നു സംഭവം. ഈ പുരസ്‌കാരച്ചടങ്ങിന്റെ അവതാരകൻ കൂടിയായിരുന്ന ഷാരൂഖ്.

മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ സംവിധായകൻ കരൺ ജോഹറെ ആശ്ലേഷിച്ച് മൈക്കിന് അടുത്തേക്ക് നടക്കുകയായിരുന്നു റാണി. ഇതിനിടയിൽ ഇവർ സാരിയുടെ മുന്താണിയിൽ ചവിട്ടി വീഴുമെന്ന് ഷാരൂഖിന് തോന്നി. ഉടനെത്തന്നെ ഷാരൂഖ് സാരിയുടെ മുന്താണി കൈയിലെടുത്തു.

ഐഫ അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഷാരൂഖിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. ഇത്ര വലിയ സൂപ്പർ സ്റ്റാറായിട്ടും എന്തൊരു ലാളിത്യമാണെന്നും സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിയാണ് ഷാരൂഖെന്നും ആരാധകർ കമന്റ് ചെയ്യുന്നു. ഷാരൂഖിനെ പോലെ മറ്റൊരാളില്ലെന്നും ഇതാണ് യഥാർത്ഥ ജന്റിൽമാനെന്നും ആരാധകർ പറയുന്നു.

മുൻകാമുകിയുമായുള്ള ഡേറ്റിംഗ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയെ തുടർന്ന് വിവാദത്തിലായി ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ബോളിവുഡ് താരം ദീപിക പദുക്കോണുമായുള്ള ഡേറ്റിങ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് താരം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞത്. ഒരു പോഡ്കാസ്റ്റ് ഷോയിലായിരുന്നു യുവരാജ് സിംഗിന്റെ വെളിപ്പെടുത്തൽ.

ദീപികയുടെ പേര് എവിടെയും പരാമർശിച്ചില്ലെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം അക്കാലത്ത് പരസ്യമായിരുന്നതു കൊണ്ടുതന്നെ തന്നെ യുവരാജ് സിങ് പറയുന്നത് ദീപികയെ കുറിച്ചാണെന്ന് വ്യക്തമാകുന്നുണ്ട്. 2007-08 കാലത്തെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ താൻ ഡേറ്റിങ്ങിലായിരുന്ന നടി തന്നെ കാണാൻ മുറിയിലെത്തിയതിനെയും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ചാണ് യുവരാജ് ഷോയിൽ സംസാരിച്ചത്.

നടി അന്ന് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലുണ്ടായിരുന്നെന്നും ഇന്ത്യൻ ടീമിനൊപ്പം താൻ കാൻബെറയിലേക്കു പോകുമ്പോൾ ഈ നടി തന്നെ പിൻതുടർന്നെന്നും യുവരാജ് പറയുന്നു

കാൻബെറെയിൽ നിന്ന് അഡ്‌ലെയ്ഡിലേക്കു പോകുമ്പോൾ തന്റെ സ്യൂട്ട്കേസ് തയാറാക്കിയത് ആ നടിയാണ്. പിറ്റേന്ന് രാവിലെ എന്റെ ഷൂ കാണാതെ തിരയുകയായിരുന്നു. താനത് പാക്ക് ചെയ്ത് സ്യൂട്ട്കേയ്സിൽ വച്ചെന്ന് അവൾ പറഞ്ഞു. ഇനി ഞാൻ എങ്ങനെ ബസിലേക്കു പോകുമെന്ന് ചോദിച്ചു. തന്റെ ഷൂസ് ധരിച്ചോളാണ് അവൾ പറഞ്ഞു. ഒടുവിൽ അന്ന് ഒരു പിങ്ക് ഷൂസ് ധരിച്ചാണ് താൻ പോയത്. അത് മറ്റുള്ളവർ കാണാതിരിക്കാൻ താൻ ബാഗ് മുന്നിൽ പിടിച്ചിരുന്നു. പക്ഷേ, സഹതാരങ്ങൾ അത് കണ്ടുപിടിച്ചു. ഒടുവിൽ വിമാനത്താവളത്തിലെത്തി പുതിയ ഷൂസ് വാങ്ങുകയായിരുന്നുവെന്നും യുവരാജ് വ്യക്തമാക്കി.

മറ്റൊരാളുടെ സ്വകാര്യതയെ കൂടി ബാധിക്കുന്ന കാര്യമായതിനാൽ ഇത്തരത്തിൽ പരിഹസിച്ചുകൊണ്ടുള്ള പ്രസ്താവനകൾ അനുചിതമാണെന്നാണ് ഇപ്പോൾ യുവരാജ് സിംഗിനെതിരെ ഉയർന്നിരിക്കുന്ന വിമർശനം.

ടെഹ്റാൻ: ഇന്ത്യക്കാർ തൽക്കാലം ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഇറാൻ വ്യോമാതിർത്തി വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. ഇസ്രായേൽ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലേക്ക് സംഘർഷം വ്യാപിക്കുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും രാജ്യങ്ങൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മേഖലയിലാകെ സംഘർഷം പടരുന്നത് ഒഴിവാക്കണമെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

ബോളിവുഡ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മല്ലിക ഷെരാവത്ത്. ബോളിവുഡിലെ പല ഹീറോകളും തന്നെ രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിൽ സാഹസികമായ പല റോളുകളും കൈകാര്യം ചെയ്തിട്ടുള്ളതിനാൽ ഓഫ് സ്‌ക്രീനിലും താൻ വിട്ടുവീഴ്ചകൾ ചെയ്യുന്ന അത്തരമൊരു ആളാണെന്ന് കരുതിയാണ് പല താരങ്ങളും ഇങ്ങനെ പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു വീഡിയോയിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്.

നടന്മാരുടെ ഇത്തരം ആവശ്യങ്ങൾക്ക് താൻ വിസമ്മതിച്ചു. മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ലെന്ന് അവരോട് വ്യക്തമാക്കി. നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാൽ സിനിമാമേഖലയിൽ താൻ മാറ്റിനിർത്തിപ്പെട്ടു. സ്‌ക്രീനിൽ ബോൾഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാൻ ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാൽ, താൻ അങ്ങനെയല്ലെന്ന് മല്ലിക വ്യക്തമാക്കി.

മല്ലിക ഷെരാവത്തിന്റെ ഈ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

ചണ്ഡിഗഡ്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ദേശസ്നേഹം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ ജനങ്ങളിൽ ജാതിയുടെയും മതത്തിന്റെ വിദ്വേഷം കുത്തിവെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ കോൺഗ്രസ് പരിഹരിച്ചില്ല. പകരം സ്വന്തം കുടുംബത്തെ മുൻപന്തിയിലെത്തിക്കാൻ ശ്രമിച്ചു. കോൺഗ്രസ് ഒരുപാട് പാപങ്ങൾ ചെയ്തു. എന്നാൽ ഇപ്പോഴും പുതിയ സർക്കാർ രൂപീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചു. ജമ്മുകശ്മീരിൽ ഭരണഘടന പൂർണമായി നടപ്പിലാക്കാൻ അനുവദിച്ചില്ല. മുത്തലാഖ് എന്ന പ്രശ്നത്തിലേക്ക് ഇന്ത്യയിലെ സഹോദരിമാരെ തള്ളിവിടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുത്തലാഖിൽ നിന്നും സഹോദരിമാരെ സംരക്ഷിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്നും ഇന്ത്യയിൽ കുടുംബ വാഴ്ച നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

അഹമ്മദാബാദ്: കോടികളുടെ വ്യാജനോട്ട് പിടിച്ചെടുത്ത് അധികൃതർ. ഗുജറാത്തിലാണ് കോടികളുടെ വ്യാജനോട്ട് പിടിച്ചെടുത്തത്. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്റെ ചിത്രം പ്രിന്റ് ചെയ്ത 1.60 കോടി രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. റിസർവ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടിൽ രേഖപ്പെടുത്തിയിരുന്നത്.

നേരത്തെ, സൂറത്തിൽ ഒരു വ്യാജ കറൻസി നിർമാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും നാലു പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഷാഹിദ് കപൂറിന്റെ ‘ഫാർസി’ എന്ന സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവർത്തിച്ചതെന്ന് പൊലീസ് കമ്മീഷണർ രാജ്ദീപ് നുകും വ്യക്തമാക്കി. ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് എടുത്തത്.

1.20 ലക്ഷം രൂപ മൂല്യമുള്ള ഉയർന്ന നിലവാരമുള്ള വ്യാജ കറൻസിയാണ് ഇവർ രഹസ്യമായി അച്ചടിച്ചിരുന്നത്. സൂറത്ത് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ആണ് റെയ്ഡ് നടത്തിയത്.