National (Page 17)

മരിക്കുന്ന ദിവസം വരെയും സിനിമയിൽ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ തന്റെ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

താൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ, അറിയില്ല. പക്ഷേ തന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോൾ താൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും താൻ എണീക്കരുത്. അവിടെ തീരുന്നു. അത് തനിക്ക് ഓക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഷാരൂഖ് പറഞ്ഞു.

താരപദവി എന്നത് വ്യത്യസ്തമായ ഒന്നാണ്. തന്റെ ജോലിയിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്ന സ്‌നേഹത്തിൽ നിന്നും ബഹുമതിയിൽ നിന്നും അത് വ്യത്യസ്തമാണ്. അവർ ചെയ്യുന്നതും ഞാൻ ചെയ്യുന്നുമായ കാര്യങ്ങളിൽ താരപദവിക്ക് പങ്ക് ഇല്ല. അതിനാൽ താരപദവിക്ക് ഞാൻ കൂടുതൽ പ്രധാന്യം നൽകിയിട്ടില്ല. താരപദവി എനിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഞാൻ ഒരു മുറിയിൽ കയറുമ്പോൾ ആദ്യം കൊണ്ടുപോകുന്നത് സ്റ്റാർഡം അല്ല. എന്നെ സംബന്ധിച്ചിടത്തോളം താരപദവി ഒരു പഴയ കാര്യമാണ്. താരപദവി എനിക്ക് ഒരു ടീ ഷർട്ട് പോലെയാണ്. അത് പ്രധാനമല്ലെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.

റാഞ്ചി: ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനവാസി സമൂഹത്തിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ വനവാസി വിഭാഗങ്ങളെ ഏകീകൃത സിവിൽ കോഡിൽ നിന്നും ഒഴിവാക്കും. സംസ്ഥാനം രൂപീകരിച്ചിട്ട് 25 വർഷമായതിനാൽ 25 വാഗ്ദാനങ്ങളാണ് ബിജെപി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് കേന്ദ്ര സർക്കാർ നടപ്പിലാക്കും. വനവാസി വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയായിരിക്കും നിയമം നടപ്പിലാക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനവാസി വിഭാഗങ്ങളുടെ പാരമ്പര്യവും പൈതൃകവും പൂർണമായും സംരക്ഷിക്കപ്പെടും. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് തടയിടും. കുടിയേറ്റക്കാർ അനധികൃതമായി സ്വന്തമാക്കിയ വനഭൂമി വനവാസി വിഭാഗങ്ങൾക്ക് തിരികെ നൽകും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സർക്കാർ പരാജയപ്പെട്ടു. ബിജെപി സർക്കാർ അധികാരത്തിലേറിയാൽ സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകും. പ്രതിമാസം 2,100 രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കും. രക്ഷാബന്ധൻ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിൽ 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ സ്ത്രീകൾക്ക് നൽകുമെന്നും 5 ലക്ഷം തൊഴിലവസരങ്ങൾ ഝാർഖണ്ഡിലെ യുവാക്കൾക്കായി ഒരുക്കുമെന്നും അമിത് ഷാ അറിയിച്ചു.

21 ലക്ഷം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടും, കുടിവെള്ള സൗകര്യവും ഒരുക്കും. പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കയ്യടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

ശ്രീനഗർ: ജമ്മുകശ്മീരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി. സൈനികരെ ലക്ഷ്യമിട്ടുള്ള ഗ്രനേഡ് ആക്രമണമാണുണ്ടായത്.

ഞായറാഴ്ച ചന്ത പ്രവർത്തിച്ചിരുന്നത് ലാൽ ചൗക്കിന് സമീപമുള്ള പോളോ മൈതാനത്താണ്. ഇതിന് സമീപത്തായി നിർത്തിയിട്ടിരുന്ന സിആർപിഎഫ് വാഹനത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. സിആർപിഎഫ് വാഹനത്തിന് സമീപത്തായി നിർത്തിയിരുന്ന ഉന്തുവണ്ടിയിൽ സ്ഥാപിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും പരിശോധനയിൽ ഇത് ഗ്രനേഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും സുരക്ഷാ സേന അറിയിച്ചു.

ഏറെ ആരാധകരുള്ള താരമാണ് ജൂഹി ചൗള. അഭിനയരംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയെന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് താരം. 2024-ലെ ഹുറൂൻ സമ്പന്നപ്പട്ടികയിൽ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഷാരൂഖ് ഖാന്റെ തൊട്ടുപിന്നിലാണ് ജൂഹി സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

പട്ടികയിൽ ജൂഹിയുടെ പുറകിലായുള്ള ഏറ്റവും ധനികരായ അഞ്ചു നടിമാരുടെ സ്വത്തുക്കൾ ചേർത്തുവെച്ചാലും ജൂഹിയുടെ സ്വത്തിന്റെ അത്രയുമെത്തില്ല.

4600 കോടി രൂപയുടെ സമ്പത്താണ് ജൂഹിയ്ക്കുള്ളത്. ജൂഹി ചൗളയെ സംബന്ധിച്ചിടത്തോളം സിനിമയിൽ നിന്നുള്ള വരുമാനം വളരെ ചെറിയ അളവിൽ മാത്രമാണ്. ഷാരൂഖ് ഖാനുമായി ചേർന്ന് നടത്തുന്ന റെഡ് ചില്ലീസ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്നാണ് ജൂഹിയുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും വരുന്നത്. സിനിമാ നിർമാണം, ക്രിക്കറ്റ് ടീമുകൾ എന്നിവയിൽ സഹഉടമസ്ഥതയും താരത്തിനുണ്ട്. റിയൽ എസ്റ്റേറ്റ്, മില്യണയറായ ഭർത്താവ് ജയ് മേത്തയ്ക്കൊപ്പമുള്ള നിക്ഷേപങ്ങൾ തുടങ്ങിയവയും താരത്തിന്റെ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഖാനൊപ്പം ഡ്രീംസ് അൺലിമിറ്റഡ് എന്നപേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയും ജൂഹിയ്ക്കുണ്ട്.

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണ തോത് രൂക്ഷമായി തുടരുന്നു. ശരാശരി മലിനീകരണ തോത് 266 ആയി. വരും ദിവസങ്ങളിൽ വായുമലിനീകരണ തോത് ഇനിയും ഉയരാനിടുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി നടപ്പാക്കാൻ ആണ് അധികൃതരുടെ തീരുമാനം. പത്തിൽ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്ക് എങ്കിലും കണ്ണെരിച്ചിൽ, 31 ശതമാനം കുടുംബങ്ങളിൽ ശ്വാസ തടസ്സം, ആസ്മ എന്നിവയും അനുഭവിക്കേണ്ടി വരുന്നുവെന്നുവെന്നാണ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകമനസിൽ തന്റേതായ ഇടംനേടിയ താരറാണിയാണ് നയൻതാര. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായ നയൻതാര ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്.

താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം റിലീസിനൊരുങ്ങുകയാണ്. നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ഡോക്യുമെന്ററി ഫിലിം സ്ട്രീമിങ് ആരംഭിക്കുന്നത്. റെഡ് കാർപ്പറ്റിൽ കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന നയൻതാരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.

രണ്ട് വർഷം മുൻപാണ് ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന സിനിമയുടെ പ്രഖ്യാപനം എത്തിയിരുന്നത്. ടീസറും പുറത്ത് വിട്ടിരുന്നു. ഒരു മണിക്കൂർ 21 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. വിഘ്നേഷ് ശിവനുമായുള്ള പ്രണയവും തുടർന്നുണ്ടായ വിവാവുമായിരുന്നു ആദ്യം ഡോക്യുമെന്ററിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീടാണ് താരത്തിന്റെ കരിയർ കൂടി ഉൾപ്പെടുത്തി ഡോക്യു- ഫിലിം ആക്കിയത്. ‘നാനും റൗഡി താൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയൻസും വിഘ്നേഷും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേശ് ശിവൻ. പിന്നീട് ഇവർ വിവാഹിതരാകുകയായിരുന്നു. ഇപ്പോൾ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്.

തന്റെ ആദ്യ ബോളിവുഡ് ചിത്രം പരാജയപ്പെട്ടതിനെ കുറിച്ച് മനസ് തുറന്ന് നടൻ റഹ്മാൻ. 2023 ൽ പുറത്തിറങ്ങിയ ഗണപത്: എ ഹീറോ ഈസ് ബോൺ എന്ന ചിത്രമാണ് റഹ്മാന്റെ ആദ്യ ബോളിവുഡ് ചിത്രം. ബോക്‌സ് ഓഫീസിൽ ഈ ചിത്രം പരാജയമായിരുന്നു. സിനിമയുടെ പരാജയത്തിൽ താൻ അപ്‌സെറ്റായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ റഹ്മാൻ.

ആ സിനിമ തന്റെ ഹിന്ദിയിലെ ആദ്യചിത്രം എന്ന നിലയിൽ കണ്ടിട്ടില്ല. അതിന്റെ പരാജയവും അങ്ങനെ തന്നെയാണ്. ആ സിനിമയുടെ പരാജയത്തോടെ തന്റെ ഹിന്ദി സിനിമയിലെ ഫ്യൂച്ചർ എന്താകുമെന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ആ സിനിമയുടെ പരാജയത്തിൽ താൻ അപ്പ്സെറ്റ് ആയിരുന്നു. ആ സിനിമ അങ്ങനെ ആയതിൽ താൻ അപ്‌സെറ്റ് ആണ്. തനിക്ക് ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്ന് നിരവധി സിനിമകളുടെ ഓഫറുകൾ ഇതിനു മുമ്പ് വന്നിട്ടുണ്ട്. പക്ഷേ താൻ ആ ഓഫറുകൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കാരണം തനിക്ക് വന്ന ഓഫറുകൾ ഹാപ്പി ആയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഗണപതിന്റെ ഓഫർ വന്നപ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു. വികാസ് ബഹൽ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് നരേറ്റ് ചെയ്തപ്പോൾ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം തനിക്ക് മനസ്സിലായി. എന്നാൽ ആ സമയത്ത് ടീമിന് പിന്നിലെ പൊളിറ്റിക്കൽ ഇഷ്യൂസിനെ കുറിച്ച് ഒന്നും തനിക്ക് അറിയില്ലായിരുന്നു. എന്തായാലും ആ സിനിമ മികച്ച രീതിയിൽ വർക്ക് ആയില്ലെന്ന് റഹ്മാൻ ചൂണ്ടിക്കാട്ടി.

ടൈഗർ ഷ്രോഫ് ആയിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. അമിതാഭ് ബച്ചൻ, കൃതി സനോൺ, എല്ലി അവ്രാം തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.

പ്രേക്ഷകരുടെ പ്രിയ താരജോഡികളായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ താരങ്ങൾ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. ഇതാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും ബന്ധത്തിൽ വിള്ളൽ വീണതിന് കാരണമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് നിമ്രത് കൗർ രംഗത്തെയിരിക്കുകയാണ്.

താൻ എന്ത് ചെയ്താലും ആളുകൾ അവർക്ക് തോന്നുന്നത് മാത്രമേ പറയൂ. ഇത്തരം ഗോസിപ്പുകൾ തടയാൻ പ്രയാസമാണ്. അതിനാൽ അത് ശ്രദ്ധിക്കുന്നതിന് പകരം എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ശ്രമിക്കുന്നുവെന്ന് നടി വ്യക്തമാക്കി. ‘ദസ്വി’ എന്ന സിനിമയുടെ സെറ്റിലാണ് അഭിഷേക് ബച്ചനും നിമ്രത് കൗറും പരിചയപ്പെടുന്നത്. അഭിമുഖങ്ങളിൽ പരസ്പരം അഭിനന്ദിച്ചതോടെയാണ് ഇരുവരെയും ചേർത്ത് വച്ച് ഗോസിപ്പുകൾ വരാൻ തുടങ്ങിയത്.

ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നുവെന്നും ഐശ്വര്യയും മകളും സ്വന്തം വീട്ടിലാണെന്നുമായിരുന്നു പുറത്തുവരുന്ന വാർത്തകൾ. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്.

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിനെതിരെ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിനായി ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു. ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ നടത്താനും കേന്ദ്രം തീരുമാനിച്ചു,. മൻ കി ബാത്തിലൂടെ ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്.

ഉന്നത തലസമിതി രൂപീകരിച്ചത് ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. സംസ്ഥാനങ്ങളുമായി സമിതി ബന്ധം പുലർത്തുകയും കേസുകളിൽ ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് കേസുകൾ കൂടുന്ന സാഹചര്യം കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ തന്നെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രചരണ പരിപാടികൾ നടത്താനാണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും ബോധവത്ക്കരണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് നടൻ സൂര്യയും ജ്യോതികയും. മാതൃകാ ദമ്പതികളെന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോഴിതാ ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യ. 18ാം വയസ്സിൽ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. കഴിഞ്ഞ 27 വർഷം ജ്യോതിക ചെന്നൈയിൽ ആയിരുന്നു. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ വ്യക്തമാക്കി.

എല്ലാ സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്‌കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും താരം പറഞ്ഞു.

ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവളുടെ കുടുംബം, സുഹൃത്തുക്കൾ, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്‌നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായത് സ്ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് താൻ കരുതുന്നു. അവളുടെ മാതാപിതാക്കളിൽ നിന്നും അവളുടെ ജീവിതശൈലിയിൽ നിന്നും അവൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിന്നും അവളെ മാറ്റി നിർത്തുന്നതെന്തിനാണ്. എന്തിന് തനിക്ക് മാത്രം എല്ലാം ലഭിക്കണം. അതായിരുന്നു തന്റെ ചിന്തയെന്നും സൂര്യ കൂട്ടിച്ചേർത്തു.