ജനീവ: മങ്കിപോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ തെദ്രോസ് അഥനോം ഗബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതതല യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മങ്കിപോക്‌സ് കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 72 രാജ്യങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മങ്കിപോക്‌സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു.
നിലവിൽ കൂടുതൽ മങ്കിപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലാണ് 20 യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിവേഗത്തിൽ രോഗം പടരുകയാണെങ്കിലും രാജ്യാന്തര യാത്രകളേയോ വ്യാപാരങ്ങളയോ ഇത് ബാധിക്കാൻ സാധ്യതയില്ലെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേർത്തു.