ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള വീണ്ടും മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളിൽ കൂടി വിജയിച്ചാണ് നാഷണൽ കോൺഫറൻസ് ഭരണം നേടിയത്. കശ്മീർ മേഖലയിലെ 47 സീറ്റിൽ ഭൂരിപക്ഷവും നാഷണൽ കോൺഫറൻസ് വിജയിച്ചു.
മത്സരിച്ച 57ൽ 42 സീറ്റുകൾ നേടി നാഷണൽ കോൺഫറൻസ് വിജയിച്ചു. കോൺഗ്രസിന് 32 സീറ്റുകൾ നൽകിയെങ്കിലും ആറിടത്ത് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.
ഒമർ അബ്ദുള്ളമത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചു. പത്ത് കൊല്ലം മുൻപ് ജമ്മുകശ്മീർ ഭരിച്ചിരുന്ന പിഡിപി മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. മുഫ്തി കുടുംബത്തിലെ ഇളമുറക്കാരിയും മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽത്തിജ മുഫ്തി പരാജയപ്പെട്ടു. ബിജെപിയ്ക്ക് ജമ്മു മേഖലയിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞത്.

