ഷൈന്‍ ടോം ചാക്കോ കേസില്‍ പൊലീസ് അന്വേഷണത്തിലെ ഗുരുതര പിഴവുകള്‍: കോടതിയുടെ കടുത്ത വിമര്‍ശനം

എറണാകുളം: നടന്‍ ഷൈന്‍ ടോം ചാക്കോയെ പ്രതിയായ കൊക്കയിന്‍ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി ഗൗരവമായ വീഴ്ചകള്‍ ഉണ്ടെന്ന് വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന്കോടതി കണ്ടെത്തി. പിടിച്ചെടുത്ത കൊക്കെയിന്റെ ഘടകങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും രഹസ്യവിവരം ലഭിച്ചെന്ന പൊലീസ് വാദം പട്രോളിംഗ് സംഘം തള്ളിപ്പറഞ്ഞതായും കോടതി പറഞ്ഞു.

പിടിച്ചെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല. അതുപോലെ തന്നെ, പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലായിരുന്നില്ലാത്ത ഗസറ്റഡ് ഓഫീസറാണെന്നും, വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ കൊക്കയിന്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ പരിശോധന നടത്തിയിട്ടില്ലെന്നും നിര്‍ദേശമുണ്ട്.

ഫ്ളാറ്റ് തുറന്നതാരെന്നും, ആദ്യം അകത്തേക്ക് കടന്നതാരെന്നും ചോദിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പിടിച്ചെടുത്തത് കൊക്കയിന്‍ ഹൈഡ്രോക്ലോറൈഡ് ആണെങ്കിലും, ഫൊറന്‍സിക് പരിശോധനയില്‍ ക്ലോറൈഡ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ശരിയായി തിരിച്ചറിയാനായില്ല. ഇത്തരം ഗുരുതരമായ അന്വേഷണ വീഴ്ചകളെ തുടര്‍ന്നാണ് 2024 ഫെബ്രുവരിയില്‍ കോടതി ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയത്.