പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; ഇന്ന് മുതൽ സുപ്രധാന മാറ്റങ്ങൾ; സർക്കാർ ജീവനക്കാരുടെ ശമ്പളം ഉയരും

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. 2025-26 സാമ്പത്തിക വർഷം നിരവധി മാറ്റങ്ങളോടെയാണ് ആരംഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈൽ നമ്പറുകൾ ഇന്ന് മുതൽ യുപിഐ അക്കൗണ്ടിൽ നിന്ന് ഒഴിവാക്കും. സൈബർ തട്ടിപ്പുകൾ തടയുന്നതിനുള്ള സുരക്ഷാ നടപടിയുടെ ഭാഗമാണിത്.

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള ജീവനക്കാർ യുപിഎസ് പദ്ധതിയിലേക്ക് മാറാൻ ജൂൺ 30നകം ഓപ്ഷൻ നൽകേണ്ടതുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

ആദായ നികുതിയിലുണ്ടാകുന്ന വലിയ മാറ്റം – പൂർണമായും നികുതി ഒഴിവാക്കാവുന്ന വാർഷിക വരുമാന പരിധി 7 ലക്ഷം രൂപയിൽ നിന്ന് 12 ലക്ഷം രൂപയാകുന്നു.

വാഹന നികുതി വർധന

  • 15 വർഷം പഴക്കമുള്ള ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ മുചക്ര വാഹനങ്ങൾക്കും റോഡ് നികുതി 900 രൂപയിൽ നിന്ന് 1350 രൂപയാകും.
  • 750 കിലോ വരെ ഭാരമുള്ള സ്വകാര്യ കാറുകളുടെ നികുതി 6400 രൂപയിൽ നിന്ന് 9600 രൂപയാകും.
  • കാറുകളുടെ ഭാരം അനുസരിച്ചും നികുതിയിൽ മാറ്റങ്ങൾ വരും.

ഇലക്ട്രിക് വാഹനങ്ങളുടെ വില വർധിക്കും – 15 ലക്ഷം രൂപക്ക് മുകളിലുള്ള ഇ-വാഹനങ്ങൾക്ക് 3%-5% നികുതി കൂട്ടും. കാർ നിർമ്മാതാക്കൾ വാഹന വില 2%-4% വരെ വർധിപ്പിക്കുമെന്ന് അറിയിച്ചു.

മൊബൈൽ സേവനം മുടങ്ങിയാൽ നഷ്ടപരിഹാരം – ഒരു ജില്ലയിൽ മൊബൈൽ സേവനം 24 മണിക്കൂർ മുടങ്ങിയാൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തുക തിരിച്ചുനൽകും.

പാൻ-ആധാർ ബന്ധിപ്പിക്കാത്തവർക്ക് നിക്ഷേപ ലാഭവിഹിതം ലഭിക്കില്ല.

കേരളത്തിൽ തൊഴിലുറപ്പ് വേതനം ഉയരും – 346 രൂപയായിരുന്നു വേതനം, ഇത് 369 രൂപയാകും.

ഭൂനികുതിയിലും കോടതി ഫീസിലും വർധന – ഭൂനികുതിയിൽ 50% വർദ്ധനവും 23 ഇനം കോടതി ഫീസുകളിലും വർദ്ധനവുമുണ്ടാകും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രതിഫല വർധന –

  • ക്ഷാമബത്ത 3% ഉയരും.
  • ദിവസ വേതനക്കാരും കരാർ ജീവനക്കാരും 5% അധിക ശമ്പളം നേടും.