കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് ജസ്റ്റീസ് കെ. ബാബു തള്ളിയത്.
ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകിയതാണെന്ന വിജിലൻസ് കോടതിയുടെ പരാമർശം ആവശ്യമില്ലാത്തതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾക്കു ബന്ധമുള്ള എക്സാലോജിക് കമ്പനി കൊച്ചിയിലെ കരിമണൽ വ്യവസായ സ്ഥാപമായ CMRL-സഹിതം നടത്തിയ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം.
ഇതിനുമുമ്പ് മൂവാറ്റുപുഴ വിജിലൻസ് കോടതിയും ഇതേ ഹർജി തള്ളിയിരുന്നു. ഹർജിക്കാരിലൊരാളായ ഗിരീഷ് ബാബു ഹർജി പരിഗണനയിൽ ഇരിക്കെ അന്തരിച്ചിരുന്നതിനാൽ, ഹർജി തുടരാൻ മാത്യു കുഴൽനാടൻ മുന്നോട്ട് വന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്. എക്സാലോജിക്, മുഖ്യമന്ത്രിയുടെ മകൾ എന്ന ബന്ധം ഉപയോഗിച്ച് CMRL-ൽ നിന്ന് മാസപ്പടി വാങ്ങിയതായും ഇത് വിജിലൻസ് അന്വേഷണ പരിധിയിൽ വരുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.