കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി; ലിബറൽ പാർട്ടി നേതാവായി പ്രഖ്യാപനം

ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണിയയെ പ്രധാനമന്ത്രിയായി പ്രഖ്യാപിതനായി. ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണ് കാർണി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്രൂഡോയ്ക്ക് പിൻഗാമിയായുള്ള ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് കാനഡ നോക്കിക്കാണുന്നത്.

2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായും, 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ അധ്യക്ഷനുമായും കാർണി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും അനുയോജ്യനായ നേതാവെന്ന നിലയിൽ പൊതുജന സർവേകളിൽ കാർണി മുന്നിൽ നിന്നിരുന്നു.

ലിബറൽ പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പിൽ 131,674 വോട്ടുകൾ നേടി 85.9% ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചു. മറ്റ് സ്ഥാനാർത്ഥികളായ ക്രിസ്റ്റിയ ഫ്രീലാൻഡ് (11,134 വോട്ടുകൾ), കരീന ഗൗൾഡ് (4,785 വോട്ടുകൾ), ഫ്രാങ്ക് ബെയ്‌ലിസ് (4,038 വോട്ടുകൾ) എന്നിവരെ മറികടന്നാണ് കാർണി നേട്ടം കൈവരിച്ചത്.

ലിബറൽ പാർട്ടി കൺവെൻഷനിൽ അദ്ദേഹത്തെ വേദിയിലേക്ക് പരിചയപ്പെടുത്തിയത് മകൾ ക്ലിയോ കാർണി ആയിരുന്നു. തന്റെ പ്രസംഗത്തിൽ കാർണി കാനഡയുടെ ശക്തിയും ഐക്യവുമാണ് പ്രധാനമെന്ന് ഉറപ്പിച്ചു. ട്രംപിന്റെ നികുതി ഭീഷണികൾക്കെതിരെ ശക്തമായി നിലകൊള്ളും എന്നും ഒരു പുതിയ സാമ്പത്തിക പദ്ധതി നടപ്പിലാക്കി രാജ്യത്തിന്റെ വളർച്ച ഉറപ്പാക്കുമെന്നുമാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം