എസ്‌ഡിപിഐക്കെതിരെ ഇഡിയുടെ ശക്തമായ നടപടി; രാജ്യത്തുടനീളം 12 കേന്ദ്രങ്ങളിൽ റെയ്‌ഡ്

തിരുവനന്തപുരം: എസ്‌ഡിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തി. സംഘടനയുടെ ദേശീയ ആസ്ഥാനം ഉൾപ്പെടെ കേരളത്തിലെ തിരുവനന്തപുരം, മലപ്പുറം, ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ, ആന്ധ്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലും പരിശോധന നടന്നു.

എസ്‌ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് റെയ്‌ഡ് നടന്നത്. ഇടപാടുകളും സാമ്പത്തിക പ്രവർത്തനങ്ങളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നിയന്ത്രിച്ചിരുന്നുവെന്ന് ഇഡിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിയമവിരുദ്ധമായി ഗൾഫിൽ നിന്നുള്ള പണമിടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതായും ഇഡി ആരോപിക്കുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 3.75 കോടി രൂപ പോപ്പുലർ ഫ്രണ്ട് എസ്‌ഡിപിഐക്ക് നൽകിയതിന്റെ തെളിവുകൾ ലഭിച്ചതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ, രഹസ്യ ഗൂഢാലോചനകൾ, തിരഞ്ഞെടുപ്പ് ഫണ്ടിംഗ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ പരിശോധന തുടരുമെന്ന് ഇഡി അറിയിച്ചു.