നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്നതായി സ്ഥിരീകരിച്ച് ഇറാൻ :ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയതായി എസ്. ജയശങ്കർ

ടെഹ്റാൻ: യമനിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ഇടപെടൽ നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് ഇറാൻ ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയതായി മന്ത്രി വ്യക്തമാക്കി. യെമൻ അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിഷയം ഗൗരവമായി സമീപിക്കുന്നുവെന്നുമാണ് അറിയിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ നിമിഷ പ്രിയയുടെ കുടുംബവും വിവിധ മനുഷ്യാവകാശ സംഘടനകളും കേന്ദ്ര സർക്കാരിനോട് ശക്തമായ അഭ്യർത്ഥന മുന്നോട്ടുവച്ചിരുന്നു. സാഹചര്യങ്ങൾ അനുകൂലമാകുന്നതിനായി നയതന്ത്രമായ ഇടപെടലുകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.. ഈ വിഷയത്തിൽ യെമനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറിയിച്ചു. നേരത്തെ, ഇറാൻ ഇടപെടുമെന്ന് സംബന്ധിച്ച സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, നിമിഷ പ്രിയയുടെ മാത്രമല്ല, മറ്റു ചില തടവുകാർക്കും മോചനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.

നിമിഷ പ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയായി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി വിഷയത്തെ ഉന്നയിച്ചപ്പോൾ, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൈമാറിയതായി കേന്ദ്രമന്ത്രി കീർത്തിവർധൻ സിംഗ് അറിയിച്ചു.

ഇനിയുള്ള നടപടികൾക്കായി നിമിഷ പ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. നിമിഷ പ്രിയയുടെ അമ്മക്ക് യെമനിലേക്ക് പോകാൻ സൗകര്യം ഒരുക്കിയതായും, ചർച്ചയ്ക്ക് പവർ ഓഫ് അറ്റോണി നൽകിയതായും വിദേശകാര്യമന്ത്രി അറിയിച്ചു. കൂടാതെ, ഒരു അഭിഭാഷകന്റെ സഹായം ഉറപ്പാക്കാൻ വിദേശകാര്യമന്ത്രാലയം ഫണ്ട് വിനിയോഗിച്ചിട്ടുണ്ടെന്നും ബ്ലഡ് മണിയുടെ ഒരു ഘടകം യെമനിൽ എത്തിക്കുന്നതിലും സഹായം നൽകിയതായും മന്ത്രി വ്യക്തമാക്കി.

2017 ജൂലൈയിൽ അറസ്റ്റിലായ നിമിഷ പ്രിയയ്ക്ക് 2020ൽ വധശിക്ഷ വിധിച്ചിരുന്നു. അതിന് ശേഷം നൽകിയ എല്ലാ അപ്പീലുകളും തള്ളിയതോടെയാണ്, യെമൻ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. മോചനം സാധ്യമാക്കാൻ ഇരുപക്ഷത്തിനും തമ്മിലുള്ള ചർച്ച വിജയകരമാകേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.