ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; 2 കുട്ടികൾ ഉൾപ്പടെ 5 പേർക്ക് ദാരുണാന്ത്യം

തൃശൂർ: ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി. തൃശൂർ നാട്ടികയിലാണ് സംഭവം. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി ലോറി തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. 5 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. 7 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2 കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. 50കാരനായ കാളിയപ്പൻ, 4 വയസുകാരനായ ജീവൻ, 39 കാരിയായ നാഗമ്മ,
20 വയസ്സുള്ള ബംഗാഴി എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നാട്ടിക ജെകെ തിയ്യേറ്ററിനടുത്ത് പുലർച്ചെ നാലുമണിയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ കൂട്ടിച്ചേർത്തു.