അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ 300 കടന്നു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ 300 കടന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്ിന് 226 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു.

സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ആധിപത്യം പുലർത്തുന്നത്. സെനറ്റിൽ 52 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി സ്വന്തമാക്കിയപ്പോൾ 47 സീറ്റുകളിൽ ഡെമോക്രാറ്റുകൾ ഒതുങ്ങി. ജനപ്രതിനിധി സഭയിലെ 209 സീറ്റുകൾ ഡെമോക്രാറ്റുകൾ ഉറപ്പിച്ചെങ്കിലും 216 സീറ്റുകൾ റിപ്പബ്ലിക്കൻമാരാണ് കയ്യടക്കിയത്.

അരിസോണ, നെവാദ, വിസ്‌കോസിൻ, മിഷിഗൺ, പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജി എന്നീ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളുംട്രംപിനൊപ്പമാണ് നിലകൊണ്ടത്. 2020ൽ ജോ ബൈഡനൊപ്പമാണ് അരിസോണ നിന്നത്. 1996ൽ ബിൽ ക്ലിന്റണ് ശേഷം ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയോടൊപ്പം അരിസോണ നിലകൊണ്ടത് ബൈഡൻ സ്ഥാനാർത്ഥിയായപ്പോൾ മാത്രമായിരുന്നു.