പി വി അന്‍വറിൻ്റെ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു: എം വി ഗോവിന്ദൻ

ന്യൂഡൽഹി : പി വി അന്‍വറിൻ്റെ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ അന്‍വര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന സമീപനം അന്‍വര്‍ സ്വീകരിച്ചു. അന്‍വര്‍ സ്വയം സ്വതന്ത്ര എംഎല്‍എയായി നില്‍ക്കുന്നു. അന്‍വറിൻ്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. അന്‍വറിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്‍വര്‍ സംസാരിച്ചത് സ്വര്‍ണ്ണക്കടത്ത് പ്രതികളെ മുന്‍നിര്‍ത്തിയാണ്. അന്‍വര്‍ മുഖ്യമന്ത്രിക്ക് അനുകൂലം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ വളരെ വേഗം മാറി. മാമന്‍ മാപ്പിള പറഞ്ഞത് കമ്മ്യൂണിസ്റ്റ് കാര്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുകയാകും നല്ലതെന്ന്. എല്ലാം നെഗറ്റീവ് ആക്കാന്‍ ആണ് പ്രതിപക്ഷവും, മാധ്യമങ്ങളും നടത്തുന്നത്. റിയാസിനെ പ്രകീര്‍ത്തിച്ചു എഫ്ബി പോസ്റ്റ് ഇട്ട ആളാണ് അന്‍വര്‍. മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് അന്‍വര്‍ കഴിഞ്ഞ ദിവസമാണ് പോസ്റ്റിട്ടത്. അവസരവാദ നിലപാടാണ് കാണാന്‍ കഴിയുന്നതു. മുഖ്യമന്ത്രിയുടെ കുടുംബാംഗം എന്ന നിലയിലാണ് റിയാസിനെതിരായ അന്‍വറുടെ ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.