കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നിലവിൽ താരങ്ങൾക്കെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങളിലും പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണ വിധേയർക്കെതിരെയുള്ള കുറ്റം തെളിഞ്ഞാൽ മാതൃകപരമായി ഓരോരുത്തരും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണങ്ങളാണെങ്കിൽ അതുന്നയിക്കുന്നവരും മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടു.
അമ്മയ്ക്ക് വീഴ്ച സംഭവിച്ചു എന്നതിൽ തർക്കമില്ല. ആരോപണ വിധേയർ സ്ഥാനങ്ങളിൽ ഇരുന്ന് അന്വേഷണം നേരിടുന്നത് ഉചിതമല്ലെന്ന് വിശ്വസിക്കുന്നു. നടി പാർവതിക്ക് മുന്നേ അവസരം നിഷേധിക്കുന്നതിൽ വിധേയനായത് താൻ. ഹേമ കമ്മിഷനോട് ആദ്യം സംസാരിച്ചവരിൽ ഒരാളാണ് താൻ. അതിൽ താൻ എന്തിനാണ് റിപ്പോർട്ടിൽ ഞെട്ടുന്നതെന്ന് പൃഥ്വിരാജ് ചോദിച്ചു.
താൻ ഇതിൽ ഇല്ല എന്ന് പറയുന്നതിൽ തീരുന്നില്ല തന്റെ ഉത്തരവാദിത്തം. പവർ ഗ്രൂപ്പിൽ നിന്ന് ഞാൻ ബാധിക്കപ്പെട്ടിട്ടില്ല. എന്നതുകൊണ്ട് പവർ ഗ്രൂപ്പ് ഇല്ലെന്ന് ഞാൻ പറയുന്നില്ലെന്നും താരം വാർത്താ സമ്മേളനത്തിനിൽ താരം പറഞ്ഞു. ആരോപണങ്ങളും അന്വേഷണങ്ങളും സിനിമ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. അങ്ങനെയെ അവസാനമുണ്ടാകൂവെന്നും താരം കൂട്ടിച്ചേർത്തു.

