തിരുവനന്തപുരം: കരിയറിന്റെ പീക്ക് ടൈമിൽ പലതും സഹിക്കാൻ വയ്യാതെ സിനിമയിൽ നിന്ന് പോയതാണെന്ന് തുറന്നു പറഞ്ഞ് നടി രഞ്ജിനി. തന്റെ എക്സ്പീരിയൻസ് മുഴുവൻ ഹേമ കമ്മിറ്റിയോട് പറഞ്ഞിരുന്നുവെന്ന് താരം പറഞ്ഞു. തനിക്ക് വേണ്ടി മാത്രമല്ല സിനിമയിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് കമ്മിറ്റിക്ക് മുന്നിൽ സംസാരിച്ചതെന്ന് രഞ്ജിനി വ്യക്തമാക്കി.
താൻ സിനിമ ഉപേക്ഷിച്ചത് 1990ലാണ്. കരിയറിന്റെ പീക്ക് ടൈമിൽ ഇനി സിനിമ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പോയ വ്യക്തിയാണ് താൻ. തനിക്ക് പാരന്റസിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു. എല്ലാം ദിവസവും തന്റെ അവകാശങ്ങൾക്ക് വേണ്ടി ഫൈറ്റ് ചെയ്യേണ്ട സ്ഥിതിയായിരുന്നുവെന്ന് താരം അറിയിച്ചു.
ഒരു ജോലിക്ക് വരുമ്പോൾ സമാധാനത്തോടെയും സന്തോഷത്തോടെയുമല്ലേ ജോലി ചെയ്യേണ്ടത്. പ്രതിഫലം ചോദിച്ച് വാങ്ങിയാൽ പോലും നമ്മൾ പ്രശ്നക്കാരിയാണ് എന്ന് മുദ്ര കുത്തും, മടുത്ത് എല്ലാം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ എത്ര പേർക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമെന്നും രഞ്ജിനി ചോദിച്ചു.

