കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ആളുകൾക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് തുക പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി കളക്ടർ. ഇഎംഐ പിടിച്ച തുക ബാങ്ക് തിരികെ നൽകിത്തുടങ്ങി. പിടിച്ച പണം തിരികെ നൽകാൻ കലക്ടർ ഉത്തരവിട്ടിരുന്നു. തുടർന്നാണ് ബാങ്കുകൾ പണം തിരികെ നൽകാൻ തയ്യാറായത്.
ദുരന്തത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ സംസ്ഥാന സർക്കാർ അടിയന്തര സഹായമായി നൽകിയിരുന്നു. എന്നാൽ ഫണ്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയതും ബാങ്കുകൾ ഇഎംഐകൾ ഡെബിറ്റ് ചെയ്തു. ഇതു വാർത്തയായതിനെത്തുടർന്ന് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ കളക്ടർക്കു നിർദേശം നൽകുകയായിരുന്നു. അടിയന്തര ദുരിതാശ്വാസ ഫണ്ട് ഇഎംഐ അടയ്ക്കാനുള്ളതല്ലെന്ന് വയനാട് കളക്ടർ മേഘശ്രീ വ്യക്തമാക്കി.

