എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം; ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ചു

ശ്രീഹരിക്കോട്ട: ഐഎസ്ആർഒ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു എസ്എസ്എൽവിയുടെ വിക്ഷേപണം.

ഇന്ത്യ പുതുതായി നിർമിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം. 500 കിലോഗ്രാം വരെ ഭാരമുള്ള രണ്ട് ചെറുഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം നടന്നത്.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02വിനെ എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ആസാദി സാറ്റിനെയും എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്.

34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും. മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ന്റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.

രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. എട്ട് കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിൽ ഹാം റേഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം. വിക്ഷേപണത്തിന് ശേഷം 3 ഘട്ടങ്ങൾക്ക് ശേഷം. 12 മിനുട്ടും 36 സെക്കന്റും പിന്നിട്ടപ്പോൾ ഇഒഎസ് 2 ഭ്രമണപഥത്തിലെത്തി. അൻപത് സെക്കന്റുകൾ കൂടി പിന്നിട്ടപ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തി.