ന്യൂഡൽഹി: സ്ത്രീകളും യുവാക്കളും കർഷകരുമാണ് രാജ്യത്തിന്റെ നെടുംതൂണുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടിയിലധികം സ്ത്രീകൾക്ക് സ്വയംസഹായ സംഘങ്ങളിലൂടെ വരുമാനം നേടാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയംപര്യാപ്തരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ ഉന്നമനത്തിനായാണ് കേന്ദ്രസർക്കാർ അശ്രാന്തം പരിശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്നും 26 ആഴ്ചയാക്കി ഉയർത്തി. തങ്ങൾ സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല അവരുടെ തീരുമാനങ്ങൾക്കും അവരുടെ പ്രയ്നങ്ങൾക്കും ശക്തി പകരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

