തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അവർ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാൻ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യും. വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ളം, താമസം, ആരോഗ്യം തുടങ്ങി 7 ഫോക്കസ് മേഖലയാണ് വയനാടിനാണ് താൻ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
വയനാടിനായി പൂർണ മെഡിക്കൽ കോളേജ് സജ്ജമാക്കും. ദുരന്തബാധിതർക്ക് കുടിവെള്ളം മുതൽ തെഴിൽ വരെയുള്ള കാര്യങ്ങൾ ഉറപ്പാക്കും. അനധികൃത കുടയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

