ബെംഗളൂരു: ഗംഗാവലി നദിയിൽ പുതഞ്ഞ അർജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം തുടർന്ന് രക്ഷാപ്രവർത്തകർ. ഐബോഡ് പരിശോധന തുടങ്ങി. നദിയോട് ചേർന്ന് ഡ്രോൺ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്.
ഐബോഡ് ഡ്രോൺ പരിശോധനയിൽ പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും വ്യക്തമാകും. എന്നാൽ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഡ്രോൺ പരിശോധനയിൽ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന വ്യക്തമാക്കിയിരുന്നത്.
മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം വീണ്ടും നീളും. അർജുന്റെ ട്രക്ക് കണ്ടെത്താൻ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവർമാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന വ്യക്തമാക്കി.

