തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നല്കാൻ ശുപാർശ ചെയ്ത കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്. പോലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോർന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പോലീസിൽ നിന്നാണോ കത്ത് ചോർന്നതെന്ന് കണ്ണൂർ ഡിഐജിയും അന്വേഷിക്കും.

