കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. 9 പേരാണ് മണ്ണിടിച്ചിലിൽ മരണപ്പെട്ടത്. എട്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയാണ് മരിച്ചത്. ഗുൽമി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് മണ്ണിടിച്ചിൽ. മരണപ്പെട്ടവരിൽ അഞ്ചു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മലയോര മേഖലയിൽ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
രാത്രിയായതിനാൽ വീട്ടുകാർ ഉറക്കത്തിലായിരുന്നു. വീടുകൾ ഉൾപ്പെടെ പൂർണമായി തകർന്നു. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് മരണം സംഭവിച്ചത്. ബഗ്ലുങ് ജില്ലയിൽ രണ്ട് പേരും സയാങ്ജ ജില്ലകയിൽ രണ്ട് പേരും മരണപ്പെട്ടുവെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴയാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. നേപ്പാളിൽ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേരാണ് മരണപ്പെട്ടത്.

