ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. ദേശീയ കൺവീനറുമായ കെജ്രിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസിലാണ് കോടതിയുടെ നടപടി.
ജൂലൈ 12 വരെ കെജ്രിവാൾ തിഹാർ ജയിലിൽ കഴിയണം. കേസുമായി കെജ്രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നുമാണ് സിബിഐ റിമാൻഡ് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ ഹാജരാക്കിയത്.
മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ കവിത തുടങ്ങിയവർ ഉൾപ്പെടെ 17 പ്രതികൾ കുറ്റപത്രത്തിലുണ്ട്.

