തിരുവനന്തപുരം: എളമരം കരീമിനെതിരെ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. കരിം ആലപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്തയാളാണെന്ന് ദ്ദേഹം പറഞ്ഞു. പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരിം ഭീഷണിപ്പെടുത്തിയെന്നും ജി സുധാകരൻ ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും അദ്ദേഹം പറയുന്നു.
അമ്പലപ്പുഴയിലുണ്ടായ വോട്ട് ചോർച്ച അന്വേഷിച്ചയാൾ തോറ്റത് ഒന്നരലക്ഷം വോട്ടിനാണ്. ഇത് ആര് അന്വേഷിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. തനിക്ക് അനുകൂലമായി തെളിവ് നൽകാൻ വന്ന പാർട്ടി അംഗങ്ങളെ കരിം ഭീഷിണിപ്പെടുത്തി. പ്രവർത്തകർ സംസരിക്കുന്നത് തടഞ്ഞു. ഇതോടെ വസ്തുതകൾ കണ്ടെത്താൻ ഉള്ള അവസരം ബോധപൂർവം നിഷേധിച്ചു. സ്വന്തം നാട്ടിൽ ഒന്നരലക്ഷം വോട്ടിനാണ് കരീം തോറ്റതെന്നും ആരെങ്കിലും കരീമിനെ തോല്പിച്ചതാണോ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്തുകൊണ്ട് അമ്പലപ്പുഴയെ അങ്ങനെ കണ്ടില്ലെന്നും സംസ്ഥാനനേതൃത്വം തന്നെ മനസിലാക്കിയില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.