ന്യൂഡൽഹി: കോൺഗ്രസിന് 128 സീറ്റുകൾ വരെ നേടാനാകുമെന്നാണ് വിശ്വാസമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ എത്തുന്നത് തടയുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ വോട്ടുകൾ പരസ്പരം കൈമാറുന്നതിൽ കൃത്യമായി വിജയിച്ചു. വോട്ടെണ്ണുന്നതിൽ ഒരു ഇടപെടലും ഇല്ലെന്ന് ഉറപ്പാക്കുന്നതിനായാണ് ശനിയാഴ്ച യോഗം വിളിച്ചത്. വോട്ടെണ്ണൽ യന്ത്രത്തിൽ കൃത്രിമം നടക്കുന്നത് എങ്ങിനെയാണെന്ന് നേതാക്കൾക്ക് വ്യക്തമാക്കി നൽകും. ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി താൻ കാണുന്നത് രാഹുൽ ഗാന്ധിയെയാണെന്നും അദ്ദേഹം അറിയിച്ചു.
രാഹുൽ ഗാന്ധി രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നുവെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

