സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് ജി സുധാകരൻ. “ഒരു പ്രശ്നവും ഭരണം കൊണ്ട് മാത്രം തീരില്ല, സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ടതില്ല. എം.ടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരൻ. ചിലർക്ക് ഭയങ്കര ഇളക്കം. എം.ടി എന്തോ പറഞ്ഞപ്പോൾ .
ചില സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായി. പറയാനുള്ളത് പറയാതെ എം.ടി പറഞ്ഞപ്പോൾ പറയുന്നു. ഇതു തന്നെ ഭീരുത്വമാണ്. എം.ടി പറഞ്ഞത് ഏറ്റു പറഞ്ഞ് സാഹിത്യകാരൻമാർ ഷോ കാണിക്കുന്നു. വിഷയത്തിൽ ടി പദ്മനാഭൻ മാത്രം പ്രതികരിച്ചില്ല. സർക്കാരിനോട് അല്ല എം.ടി പറഞ്ഞത്. നേരത്തെയും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്” -ജി സുധാകരൻ.
അച്ചടക്ക ലംഘനമല്ല താൻ പറയുന്നത് എന്നും പാർട്ടി നയങ്ങളാണ് എന്നും പറഞ്ഞു. പാർട്ടി അംഗത്വത്തിൽ ആലപ്പുഴ ജില്ലയിൽ വി.എസ് കഴിഞ്ഞാൽ സീനിയറാണ് താൻ. തനിക്ക് 60 വർഷമായി പാർട്ടി അംഗത്വമുണ്ടെന്നും, വി.എസിന് 85 വർഷമായി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.