രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. 4000 കോടി രൂപയുടെ കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ നാളെ വൈകിട്ട് ആറു മുതൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എസ്പിജി യുടെ സുരക്ഷാ സംഘം പരിശോധനകൾ റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ നടത്തിയിരുന്നു.
എസ്പിജി കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല ഏറ്റെടുത്തു. പ്രധാനമന്ത്രി കൊച്ചിയിൽ നിന്ന് ഗുരുവായൂർ സന്ദർശനവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും.സന്ദർശനത്തിൽ വലിയ വികസന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ ഉണ്ടാകുമെന്നാണ് സൂചന. ചില പ്രഖ്യാപനങ്ങൾ കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ടും പുതുവയ്പിലെ വാതക പദ്ധതിയുമായി ബന്ധപ്പെട്ടും ഉണ്ടാകാനും സാധ്യതയുണ്ട്. പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് സെന്ററും വില്ലിംഗ്‌ടൺ ഐലൻഡിലെ പുതിയ ഡ്രൈ ഡോക്കും രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹി യോഗത്തിലും പങ്കെടുക്കും.

