കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജിലേക്ക് വൈദ്യുതിയെത്തിക്കാൻ 1.2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്.നിർമാണം പൂർത്തിയായി നാല് മാസം കഴിഞ്ഞിട്ടും വൈദ്യുതിയില്ലാത്തതിനാൽ വില്ലേജ് ഓഫീസ് തുറക്കാത്തത് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ നടപടിയെടുക്കാൻ വാർത്തയ്ക്ക് പിന്നാലെ റവന്യൂ മന്ത്രി നിർദേശം നൽകി.
ഇരിട്ടി താലൂക്കിലെ മറ്റ് സ്മാർട്ട് വില്ലേജുകളും ഉദ്ഘാടനം ചെയ്തെങ്കിലും കൊട്ടിയൂരിലെ ഓഫീസ് വെളളവും കറന്‍റുമില്ലാത്തതിനാൽ തുറക്കാനാവാതെ കാടുപിടിച്ച സ്ഥിതിയിലായിരുന്നു. വിനയായത് നിർമാണ കരാറിലെ പിഴവാണ് . ഒരു മാസത്തിനുളളിൽ പണം അനുവദിച്ചതോടെ കെട്ടിടം തുറക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അറിയിച്ചു.

