എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

ഗവർണർ സർവകലാശാലകൾ തകർക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. രാജ്ഭവന്റെ പ്രധാന കവാടത്തിൽ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ എത്തി.അതേസമയം പഠിപ്പ് മുടക്ക് സമരം തുടരുകയാണ്. എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ്.

തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ മാർച്ചിൽ പ്രതിഷേധത്തിന്റെ ഭാഗമായി സംഘർഷമുണ്ടായി. കൂടുതൽ പൊലീസ് എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. ഇതിനിടെ ഗവർണർ നെയ്യാറ്റിൻകരയിലെ പരിപാടി കഴിഞ്ഞ് രാജ്ഭവനിലെത്തി. പ്രതിഷേധങ്ങൾക്കിടയിൽ കനത്ത സുരക്ഷയിലാണ് ഗവർണർ രാജ്ഭവനിലേക്ക് പ്രവേശിച്ചത്.